Tuesday, January 8, 2013

സ്വപ്നം

ഓര്‍ക്കുവാന്‍ കൊതികുന്നതൊക്കെയും,
ഇന്നലെയുടെ സ്വപ്നം പോല്‍ 
മറവിയുടെ ആഴങ്ങള്‍ താണ്ടി പോയിരിക്കുന്നു.
മറക്കുവാന്‍ കൊതിക്കുന്നതോക്കെയും,
ഓര്‍മ്മയുടെ ആദ്യത്താളില്‍ 
ഒരു ദുസ്വപ്നം പോലെ തെളിഞ്ഞുനില്‍ക്കുന്നു.
സ്വപ്നസാദ്രിശ്യം ഈ ജീവിതം 
വന്നു ചേര്‍ന്നിടും സൗഭാഗ്യങ്ങളൊക്കെയും 
ആസ്വധിച്ചിടും  മുന്‍പേ
മാഞ്ഞിടും ഒരു മിന്നല്‍ പോലെ.
എന്‍ പ്രണയം ഒരു സ്വപ്നമായിരുനെങ്കില്‍ 
വേര്‍പാടിന്‍റെ വേദന അറിയാതെ 
പ്രണയം ആവോളം ആസ്വദിചിടമായിരിന്നു. 

സമകലികാലം

മരണത്തെകാള്‍  പുണ്യമില്ലിനി ഈ  ഭൂമിയില്‍
മരണത്തിനു പോലും വേണ്ടാത്ത പാഴ്ജന്മങ്ങള്‍
പുണ്യമായ് കിട്ടിയൊരു ജെന്മം പോലും,
              വഴ്ന്നിടുന്നു തിന്മയ്കായ്‌
നന്മയ്ക് സ്ഥാനമില്ലിനി ഈ ഭൂമിയില്‍,
              തിന്മയുടെ കയ്പിടിച്ചു വളരുന്ന പിന്ചോമാനകള്‍
പുണ്യമെന്നു കരുതുന്ന സ്നേഹബെന്ധങ്ങള്‍കും,
               പണത്തിന്റെ തൂക്കം
പിതൃമാതൃവാത്സല്യത്തിനും ചോരയുടെഗന്ധം
സൗഹൃദങ്ങള്‍കിടയിലും താനെന്ന സ്വാര്‍ത്ഥത
പരിശുദ്ധമാം പ്രണയത്തിനും കാമത്തിന്റെ കണ്ണുകള്‍
സുരക്ഷിതമെന്ന് കരുതിയ ജനാധിപത്യവും,
              പറന്നിടിന്നു സ്ഥാനമാനങ്ങള്‍ക്കായ്‌
ഏറിടും തിന്‍മയും കുറഞ്ഞിടും നന്‍മയും
             നയിച്ചിടും ഭൂമിയെ മരണത്തിലേക്ക്